Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Argentina

ഒരു യുഗത്തിന്‍റെ അവസാന വിസിൽ; ലിയോ, നിന്‍റെ മായാജാലത്തിന് നന്ദി

ബ്യൂണസ് ഐറിസ്: ഫുട്ബോൾ മൈതാനത്ത് ചില താരങ്ങൾ മത്സരങ്ങൾ കളിക്കും. ചിലർ റിക്കർഡുകൾ സൃഷ്ടിക്കും. എന്നാൽ അപൂർവം ചിലർ മാത്രം ഒരു കാലഘട്ടത്തിന്‍റെ തന്നെ മുഖമായി മാറും. അത്തരത്തിലുള്ള ഒരു താരമാണ് സാക്ഷാൽ ലയണൽ ആന്ദ്രസ് മെസി. രണ്ട് പതിറ്റാണ്ടിനടുത്ത് അർജന്‍റീനയുടെ നീലയും വെള്ളയും നിറങ്ങളുള്ള ജഴ്സിയിൽ പന്തുമായി പാഞ്ഞ ആ മനുഷ്യൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പിന്മാറുന്ന ഘട്ടത്തിലെത്തുമ്പോൾ അവസാനിക്കുന്നത് ഒരു കരിയർ മാത്രമല്ല.

ലോക ഫുട്ബോളിലെ അതുല്യമായ ഒരു അധ്യായം കൂടിയാണ്. റൊസാരിയോയിൽ നിന്ന് തുടങ്ങിയ യാത്ര ബാഴ്സലോണയുടെ മൈതാനങ്ങളിലൂടെ ലോകത്തിന്‍റെ നെറുകയിലേക്കായിരുന്നു. ക്ലബ് ഫുട്ബോളിൽ നേട്ടങ്ങൾ ഒന്നിന് പിന്നാലെ സ്വന്തമാക്കിയപ്പോഴും അർജന്‍റീന ജഴ്സിയിലെ മെസിയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. പ്രതീക്ഷകളും നിരാശകളും വിമർശനങ്ങളും കണ്ണീരും നിറഞ്ഞ വഴിയായിരുന്നു അത്.

2010ലെ ലോകകപ്പിൽ മെസിക്കൊപ്പം അർജന്‍റീനയുടെ പരിശീലക സ്ഥാനത്ത് ഡീഗോ മറഡോണയുമുണ്ടായിരുന്നു. ലോകകിരീടം സ്വപ്നം കണ്ട ടീം പക്ഷേ ക്വാർട്ടർ ഫൈനലിൽ വീണു. മെസിയുടെ പ്രതിഭയെക്കുറിച്ച് ലോകം വാഴ്ത്തുമ്പോഴും ദേശീയ ടീമിനൊപ്പം ഒരു വലിയ കിരീടം എന്ന സ്വപ്നം അപ്പോഴും അകലെയായിരുന്നു. 2014 മെസി അർജന്‍റീനയുടെ പ്രതീക്ഷകളുടെ കേന്ദ്രബിന്ദുവായി. മികച്ച പ്രകടനങ്ങളിലൂടെ ടീമിനെ ഫൈനലിലെത്തിച്ചെങ്കിലും ജർമനിക്കെതിരായ കലാശപ്പോരാട്ടത്തിലെ തോൽവി ആ സ്വപ്നത്തിന് വീണ്ടും തിരിച്ചടിയായി.

പിന്നീട് കോപ്പ അമേരിക്കയിലും നിരാശകൾ തുടർന്നു. തുടർച്ചയായ പരാജയങ്ങളും കടുത്ത വിമർശനങ്ങളും മെസിയെ തളർത്തി. ഒരു ഘട്ടത്തിൽ ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചെങ്കിലും വീണ്ടും മടങ്ങിയെത്തി. അതിനുശേഷം കാര്യങ്ങൾ മാറി. 2021ലെ കോപ്പ അമേരിക്ക കിരീടം നേടി. എന്നാൽ മെസിയുടെ അന്താരാഷ്ട്ര കരിയറിന്‍റെ യഥാർഥ കിരീടനിമിഷം വന്നത് 2022ൽ ഖത്തറിലായിരുന്നു.

ലോകകപ്പിലെ ഓരോ മത്സരവും ആരാധകരെ ആവേശത്തിലാഴ്ത്തിയപ്പോൾ മെസി ടീമിന്‍റെ നായകനായും കളിക്കാരനായും മുന്നിൽ നിന്നു. ഫൈനലിൽ ഫ്രാൻസിനെ മറികടന്ന് അർജന്‍റീന ലോകചാമ്പ്യന്മാരായപ്പോൾ വർഷങ്ങളായുള്ള കാത്തിരിപ്പിനാണ് അവസാനമായത്. ലോകകപ്പ് ട്രോഫി കൈകളിലുയർത്തിയ മെസിയുടെ ചിത്രം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഓർമിക്കപ്പെടുന്ന ദൃശ്യങ്ങളിലൊന്നായി മാറി. 

അത് ഒരു കിരീടം സ്വന്തമാക്കിയ നിമിഷം മാത്രമായിരുന്നില്ല. വർഷങ്ങളോളം കേട്ട വിമർശനങ്ങൾക്കും പരാജയങ്ങൾക്കും സംശയങ്ങൾക്കും മെസി നൽകിയ മറുപടിയായിരുന്നു. മെസിയെ മഹാനാക്കുന്നത് കിരീടങ്ങളുടെ എണ്ണം മാത്രം കൊണ്ടല്ല. പന്ത് കാലിൽ കിട്ടിയാൽ കളിയുടെ വേഗം തന്നെ മാറുന്ന അനുഭവമാണ് ആരാധകർക്ക് അദ്ദേഹം സമ്മാനിച്ചത്. മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പിന്മാറുമ്പോൾ മൈതാനങ്ങളിൽ ഒരു വലിയ ശൂന്യത ഉണ്ടാകും. 

ഇനി അർജന്‍റീനയുടെ പത്താം നമ്പർ ജഴ്സിയിൽ അതേ ഇടതുകാലിന്‍റെ മായാജാലം കാണാനാകില്ല. പ്രതിരോധതാരങ്ങളെ നിസാരമായി മറികടക്കുന്ന ആ ഓട്ടവും, അസാധ്യമായ കോണുകളിൽ നിന്ന് പന്ത് വലയിലെത്തിക്കുന്ന കാഴ്ചകളും, ഫ്രീകിക്കുകളിൽ പന്തിന് നൽകുന്ന മനോഹരമായ വളവുകളും പതിയെ ഓർമകളായി മാറും. പക്ഷേ മഹാന്മാരുടെ കാര്യത്തിൽ വിരമിക്കൽ അവസാനമല്ല.

അവർ സൃഷ്ടിച്ച നിമിഷങ്ങൾ അടുത്ത തലമുറകളിലേക്ക് കൈമാറപ്പെടും. മെസിയുടെ ഗോളുകളും അസിസ്റ്റുകളും റിക്കാർഡുകളും കിരീടങ്ങളും മാത്രമല്ല, തോൽവികളിൽ നിന്ന് തിരിച്ചുവന്ന അദ്ദേഹത്തിന്‍റെ കഥയും എന്നും ഒർമിക്കപ്പെടും. മൈതാനത്ത് ഇനി ആ പത്താം നമ്പർ ജഴ്സി അതേ രീതിയിൽ ചലിച്ചേക്കില്ല. പക്ഷേ ഫുട്ബോൾ എന്ന കളി നിലനിൽക്കുന്നിടത്തോളം കാലം ലയണൽ മെസി എന്ന പേര് അതിന്‍റെ ചരിത്രത്തിൽ മുഴങ്ങിക്കൊണ്ടിരിക്കും.

Sports

ഗ്രേറ്റ് ഫൈറ്റ്..! അര്‍ജന്‍റീന x ഇംഗ്ലണ്ട് സെമി രാത്രി 12.30ന്

അറ്റ്‌ലാന്‍റ: ഫിഫ 2026 ലോകകപ്പ് ഫൈനല്‍ ചിത്രം ഈ രാത്രി വ്യക്തമാകും. രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്‍റീന, കാല്‍പ്പന്ത് കളിയുടെ വക്താക്കളായ ഇംഗ്ലണ്ടിനെ നേരിടും.

അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും ഇംഗ്ലീഷ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്‌നും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് മത്സരത്തിന്‍റെ പ്രത്യേകത. ഇന്ത്യന്‍ സമയം ഈ അര്‍ധരാത്രി 12.30ന് അറ്റ്‌ലാന്‍റ സ്റ്റേഡിയത്തിലാണ് കിക്കോഫ്.

തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് അര്‍ജന്‍റീനയുടെ ലക്ഷ്യം. എന്നാല്‍, 1966ല്‍ കന്നിക്കപ്പുയര്‍ത്തിയശേഷം, മറ്റൊരു ഫൈനലിനായാണ് ഇംഗ്ലീഷ് ടീം പന്ത് തട്ടാനിറങ്ങുന്നത്. ഫിഫ റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായ അര്‍ജന്‍റീനയും നാലാമതുള്ള ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടം തീപാറുമെന്നുറപ്പ്. ഫൈനലിനു മുമ്പുള്ള ഫൈനലെന്നു വിശേഷിപ്പിക്കാം.

ഫുട്‌ബോള്‍ കളത്തിലെ ചിരവൈരിപ്പോരാട്ടമെന്ന നിലയിലും ഇംഗ്ലണ്ട് x അര്‍ജന്‍റീന ശ്രദ്ധേയം. അതുകൊണ്ടുതന്നെ ആരാധകരുടെ ഏറ്റുമുട്ടല്‍ അടക്കം മുന്നില്‍ക്കണ്ട് അറ്റ്‌ലാന്‍റ പോലീസ് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇംഗ്ലീഷ് സംഘത്തില്‍ ഹാരി കെയ്‌നൊപ്പം ജൂഡ് ബെല്ലിങ്ഗം, ഡെക്ലാന്‍ റൈസ്, ബുകായൊ സാക്ക തുടങ്ങിയ വന്‍നിരയുണ്ട്. അലക്‌സിസ് മക് അല്ലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, ലൗതാരൊ മാര്‍ട്ടിനെസ് തുടങ്ങിയ വമ്പന്മാരാണ് മെസിക്കൊപ്പം അര്‍ജന്‍റൈന്‍ ടീമിലുള്ളത്.

ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഇംഗ്ലണ്ടും അര്‍ജന്‍റീനയും നേര്‍ക്കുനേര്‍ ഇറങ്ങുന്ന ആറാം പോരാട്ടമാണിത്. കഴിഞ്ഞ അഞ്ച് പോരാട്ടങ്ങളില്‍ മൂന്ന് എണ്ണത്തില്‍ ഇംഗ്ലണ്ട് ജയം നേടിയിരുന്നു.

Sports

വിനീഷ്യസിനെ അധിക്ഷേപിച്ചു; ജിയാന്‍ലൂക്ക പ്രെസ്റ്റിയാനിക്ക് ആറ് മത്സരങ്ങളില്‍ വിലക്ക്

സൂറിച്ച്: യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂണിയറെ അധിക്ഷേപിച്ചതിന് ബെന്‍ഫിക്കൻ താരം ജിയാന്‍ലൂക്ക പ്രെസ്റ്റിയാനിക്ക് ആറ് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. വിവേചനപരമായ പെരുമാറ്റത്തിനാണ് ശിക്ഷയെന്ന് യുവേഫ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ആറ് മത്സരങ്ങളിലെ വിലക്കില്‍ മൂന്നെണ്ണം താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ പ്രെസ്റ്റിയാനിക്ക് ഉടന്‍ തന്നെ ആറ് മത്സരങ്ങളും നഷ്ടമാകില്ല. നിലവില്‍ ഒരു മത്സരത്തിലെ വിലക്ക് താരം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇനി രണ്ട് മത്സരങ്ങളില്‍ കൂടി പ്രെസ്റ്റിയാനി പുറത്തിരിക്കേണ്ടി വരും.

പ്രൊബേഷന്‍ കാലയളവില്‍ സമാനമായ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ ബാക്കിയുള്ള മൂന്ന് മത്സരങ്ങളിലെ വിലക്ക് കൂടി പ്രാബല്യത്തില്‍ വരും. ക്ലബ് മത്സരങ്ങള്‍ക്ക് പുറമെ അര്‍ജന്‍റീന ദേശീയ ടീമിൽ താരത്തെ ഉൾപ്പെടുത്തിയതിനാൽ അന്താരാഷ്ട്ര മത്സരങ്ങളിലും ഈ വിലക്ക് ബാധകമായേക്കാം.

കഴിഞ്ഞ ഫെബ്രുവരിയില്‍ ലിസ്ബണില്‍ നടന്ന ബെന്‍ഫിക്ക - റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിനിടെയാണ് സംഭവങ്ങളുടെ തുടക്കം. മത്സരത്തില്‍ ഗോള്‍ നേടിയ ശേഷം വിനീഷ്യസ് കോര്‍ണര്‍ ഫ്ലാഗിന് സമീപം നിന്ന് നടത്തിയ ആഘോഷം ബെന്‍ഫിക്ക താരങ്ങളെയും ആരാധകരെയും ചൊടിപ്പിച്ചു.

ഇത് മൈതാനത്ത് വലിയ വാക്‌പോരിന് കാരണമായി. ഈ തര്‍ക്കത്തിനിടെ പ്രെസ്റ്റിയാനി തന്നെ വംശീയമായി അധിക്ഷേപിച്ചെന്നും കുരങ്ങ് എന്ന് വിളിച്ചെന്നും വിനീഷ്യസ് ആരോപിച്ചു. തര്‍ക്കം രൂക്ഷമായതോടെ മത്സരം ഏകദേശം പത്തു മിനിറ്റോളം തടസപ്പെട്ടിരുന്നു.

National

അർജന്‍റീന ഫുട്ബാൾ ഫാൻ ക്ലബ് തലവനെതിരെ 50 കോടിയുടെ മാനനഷ്ട കേസ് നൽകി സൗരവ് ഗാംഗുലി

കോൽക്കത്ത: അർജന്‍റീന ഫുട്ബാൾ ടീമിന്‍റെ കോൽക്കത്ത ആസ്ഥാനമായുള്ള ഫാൻ ക്ലബ് തലവനെതിരെ 50 കോടി രൂപയുടെ മാനനഷ്ട കേസ് നൽകി ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകൻ സൗരവ് ഗാംഗുലി.

അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ക്ലബ് പ്രസിഡന്‍റ് ഉത്തം സാഹക്കെതിരെ ഇ-മെയിൽ വഴി കോൽക്കത്ത പൊലീസിന്‍റെ സൈബർ സെല്ലിനാണ് പരാതി നൽകിയത്.

കഴിഞ്ഞദിവസം മാധ്യമപ്രവർത്തരുമായി സംസാരിക്കുന്നതിനിടെയാണ് ഉത്തമിന്‍റെ വിവാദ പരാമർശം. അർജന്‍റൈൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസിയുടെ കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ പരിപാടി അലങ്കോലപ്പെട്ടതിൽ ഗാംഗുലിക്കും പങ്കുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സാഹയുടെ പ്രസ്താവനകൾ തന്‍റെ പ്രശസ്തിക്ക് കാര്യമായ നഷ്ടം വരുത്തിയെന്നും അടിസ്ഥാനരഹിതമായ ആരോപണമാണ് നടത്തിയതെന്നും ഗാംഗുലി പരാതിയിൽ പറയുന്നു.

നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷ ചുമതല വഹിക്കുന്ന തനിക്ക് മെസിയുടെ പരിപാടിയുമായി ഔദ്യോഗികമായി യാതൊരു ബന്ധവുമില്ല. ഗസ്റ്റ് എന്ന നിലയിലാണ് പരിപാടിയിൽ പങ്കെടുത്തത്. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് പരസ്യമായി തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതെന്നും ഗാംഗുലി പരാതിയിൽ പറയുന്നു.

ശതാദ്രു ദത്തയുടെ നേതൃത്വത്തിലുള്ള ‘എ ശതാദ്രു ദത്ത ഇനിഷ്യേറ്റീവ്’ എന്ന സ്ഥാപനം സംഘടിപ്പിച്ച മെസി പരിപാടിയുടെ ഇടനിലക്കാരനായിരുന്നു ഗാംഗുലി എന്നാണ് സാഹ മാധ്യമങ്ങളോട് പറഞ്ഞത്.

Latest News

Corehub Up